മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസ് അന്വേഷണം ഏറ്റെടുത്ത നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ പുതിയ അന്വേഷണ സംഘം മുംബൈയിൽ എത്തി. എന്നാൽ, സമീർ വാങ്കഡെയുടെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്‌ഥൻ സഞ്‌ജയ് സിംഗ് ഐപിഎസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷണ ചുമതലയിൽ നിന്നും സമീർ വാങ്കഡെയെ മാറ്റിയത്. അന്വേഷണം മുംബൈ സോണിൽ നിന്ന് എൻസിബിയുടെ കേന്ദ്ര സംഘത്തിന് കൈമാറുകയായിരുന്നു. മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാന്റെ കേസുൾപ്പടെ മറ്റ് നാല് കേസുകളും എൻസിബിയുടെ മുംബൈ സോണിൽ നിന്ന് സെൻട്രൽ സോണിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ സമീർ വാങ്കഡെക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നതിനാലാണ് കേസുകൾ മാറ്റിയത്. എന്നാൽ എൻസിബിയുടെ മുംബൈ യൂണിറ്റിന്റെ സോണൽ ഡയറക്‌ടറായി സമീർ വാങ്കഡെ തുടരും. സിബിഐയിൽ നിന്ന് ഈ വർഷം എൻസിബിയിലേക്ക് ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്‌ഥനാണ് സഞ്‌ജയ് സിംഗ്. കോമൺ വെൽത്ത് അഴിമതിയടക്കം വമ്പൻ കേസുകൾ അന്വേഷിച്ച പരിചയവുമുണ്ട്.
Most Read: ബിജെപിക്കാരെ തൊട്ടാൽ കണ്ണ് ചൂഴ്ന്നെടുക്കും, കൈ വെട്ടിമാറ്റും; ഭീഷണിയുമായി നേതാവ്