കണ്ണൂര്‍: കെ എം ഷാജി എം എല്‍ എ കോഴ വാങ്ങിയെന്ന പരാതിയില്‍ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നു. അഴീക്കോട് സ്‌കൂളില്‍ പ്ളസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാണ് പരാതി. സംഭവത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഇന്ന് ലീഗ് നേതാക്കളില്‍ നിന്ന് മൊഴിയെടുക്കും. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളോട് ഇന്ന് കോഴിക്കോട് സബ് സോണല്‍ ഓഫീസില്‍ എത്താനാണ് നിര്‍ദേശം.
കെ എം ഷാജി പണം വാങ്ങിയത് ലീഗ് നേതാക്കളുടെ അറിവോടെയാണ് എന്ന പരാതിയിലാണ് ആദ്യ അന്വേഷണം നടക്കുന്നത്. ഇതുവരെ മുപ്പതിലധികം പേര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. പരാതിക്കാരനായ കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പത്‌മനാഭന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
2013-14 കാലയളവില്‍ അഴീക്കോട് സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം അനുവദിക്കാന്‍ 25 ലക്ഷം രൂപ കെ എം ഷാജി കൈക്കൂലി വാങ്ങി എന്ന് ലീഗ് പ്രാദേശിക നേതാവ് സംസ്‌ഥാന നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവരികയായിരുന്നു. ശേഷം സി പി ഐ എം നേതാവ് മുഖ്യമന്ത്രിക്ക് പരാതി കൈമാറിയതോടെ വിജിലന്‍സ് സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.
Read also: ജോസ് കെ മാണിയുടെ വരവ്; സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന്