എൻഡോസൾഫാൻ മാരകമല്ല; വിചിത്ര വാദവുമായി ഒരു വിഭാഗം ഗവേഷകർ

By Trainee Reporter, Malabar News
Endosulfan related news
Ajwa Travels

കാസർഗോഡ്: എൻഡോസൾഫാൻ കീടനാശിനി മാരകമല്ലെന്നും, ഇത് ഉപയോഗിച്ചത് മൂലം ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവില്ലെന്നുമുള്ള വിചിത്ര വാദവുമായി ഗവേഷകർ. കാസർഗോഡ് പ്ളാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ ഉപയോഗിച്ചത് മൂലം നാട്ടുകാർക്ക് ശാരീരിക, മാനസിക പ്രശ്‌നങ്ങൾ ഉണ്ടായെന്ന വാദം നിഷേധിക്കുകയാണ് ഒരു വിഭാഗം ഗവേഷകർ.

തളിച്ച് രണ്ടാഴ്‌ചക്കകം വിഘടിച്ച് പോകുന്ന എഡോസൾഫാൻ കീടനാശിനി ഉഷ്‌ണമേഖലാ പ്രദേശങ്ങളിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്നാണ് ഗവേഷകർ പറയുന്നത്. ഇതോടെ ഗവേഷകരുടെ വിചിത്രമായ വാദം വൻ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.

തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മുൻ പ്രൊഫസറും അമല കാൻസർ സെന്റർ റിസർച്ച് ഡയറക്‌ടറുമായ ഡോ. വി രാമൻകുട്ടി, കാർഷിക സർവകലാശാലയിലെ ഗവേഷകരായ ഡോ. കെഎം ശ്രീകുമാർ, ഡോ. കെഡി പ്രതാപൻ എന്നിവരാണ് വിവാദപരമായ വാദം നടത്തിയത്.

Most Read: റോഡുപണി; നിലവാരം ഉറപ്പാക്കാൻ ഓട്ടോമാറ്റിക് പരിശോധനാ ലാബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE