കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ മോൻസണെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. വ്യാജ പുരാവസ്‌തു വിൽപ്പന നടത്തിയതിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് ഇഡി അന്വേഷിക്കുക. മോൻസൺ മാവുങ്കൽ, അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
അന്വേഷണ വിവരങ്ങൾ ആവശ്യപ്പെട്ട് പോലീസിന് ഇഡി കത്ത് നൽകി. അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ വിപുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ലോക്‌നാഥ് ബഹ്‌റയും മനോജ് എബ്രാഹാമും എന്തിനാണ് മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
മോന്‍സണുമായി ബന്ധപ്പെട്ട കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തെ പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ട്രാഫിക്ക് ഐജി ലക്ഷ്‌മണിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. മോന്‍സണിന്റെ പുരാവസ്‌തു വിൽപനയ്‌ക്ക് ലക്ഷ്‌മണ ഇടനില നിന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
Most Read: മുല്ലപ്പെരിയാർ; കേരളത്തിന്റേത് തടസ മനോഭാവമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ