വേതനത്തിലെ ലിംഗസമത്വം; ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

By Team Member, Malabar News
Malabarnews_UAE
യുഎഇ പ്രസിഡണ്ട്
Ajwa Travels

യുഎഇ : ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് യുഎഇ ല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഓഗസ്റ്റ് 25 ആം തീയതിയാണ് വേതനത്തില്‍ തുല്യത നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വേതനത്തില്‍ ലിംഗസമത്വം കൊണ്ടുവരാനായി 1980 ലെ ഫെഡറല്‍ നിയമത്തില്‍ മാറ്റം കൊണ്ടുവരികയാണ് ചെയ്‌തത്.

ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ ഇനി മുതല്‍ തുല്യ ജോലി ചെയ്യുന്ന അല്ലെങ്കില്‍ തുല്യ മൂല്യമുള്ള മറ്റൊരു ജോലി ചെയ്യുന്ന സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ വേതനം ആയിരിക്കും ലഭിക്കുക. ഇതിനായി തുല്യ മൂല്യമുള്ള ജോലികള്‍ വിലയിരുത്തുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. മാനവവിഭവ ശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി എന്നിവരുടെ നിര്‍ദ്ദേശപ്രകാരം മന്ത്രിസഭയില്‍ ഇതുമായി ബന്ധപ്പെട്ട് അന്തിമതീരുമാനമെടുക്കും.

ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ രാജ്യത്തിന്റെ പ്രാദേശിക, അന്തര്‍ദേശീയ നില ശക്തിപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിന് പുതിയ നിയമഭേദഗതി കൂടുതല്‍ സഹായകരമാകും എന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 2020ലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് അനുസരിച്ച് വേതനത്തില്‍ ലിംഗവ്യത്യാസം ഒഴിവാക്കുന്നതില്‍ യുഎഇ മുന്നിലാണെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Read also : വിദ്യാര്‍ഥികളുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE