പാലക്കാട്: ജില്ലയിലെ ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കൾ മോഷണം പോയതായി പരാതി. അഗളി കാവുണ്ടിക്കല്ലിനടത്തുള്ള കെട്ടിടത്തിൽ നിന്നാണ് മോഷണം പോയത്. ക്വാറിയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ ആയിരുന്നു. തുടർന്ന് സ്‌റ്റോക്കുണ്ടായിരുന്ന സ്‌ഫോടക വസ്‌തുക്കളാണ് കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നത്.
നിയമ നടപടികളെ തുടർന്ന് കഴിഞ്ഞ 4 വർഷമായി ക്വാറിയിൽ പ്രവർത്തനം ഇല്ലാതിരിക്കുകയാണ്. തുടർന്ന് പോലീസ് നിർദ്ദേശത്തെ തുടർന്നാണ് സ്‌റ്റോക്കുണ്ടായിരുന്ന ഇലക്‌ട്രിക് ഡിറ്റണേറ്ററുകളും ജലറ്റിൻ സ്‌റ്റിക്കുകളും കെട്ടിടത്തിൽ തന്നെ സൂക്ഷിച്ചത്. ഇതാണ് ഇപ്പോൾ മോഷണം പോയിരിക്കുന്നത്.
സമീപവാസിയായ ഒരാൾ ഇവിടെ താമസിച്ചിരുന്നതായും, കഴിഞ്ഞ 30ആം തീയതി ഇയാൾ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നതെന്നും ക്വാറി ഉടമ പോലീസിൽ നൽകിയ പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also: കോവിഡ് വ്യാപനം രൂക്ഷം; ഡെൽഹിയിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി