ന്യൂഡെല്‍ഹി: ടോള്‍ പ്ളാസകളിലെ ഫാസ്ടാഗ് സമയപരിധി നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. പണരഹിതമായ ഇടപാട് പൂര്‍ണമായി നടപ്പിലാക്കാന്‍ ദേശീയ അതോറിറ്റിക്ക് ചില അനുമതികള്‍ കൂടി ലഭിക്കാനുണ്ട്. ഇതിനാലാണ് സമയ പരിധി ഫെബ്രുവരി 15 വരെ നീട്ടിയത്. സമയ പരിധിക്ക് ശേഷം ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇരട്ടി തുക പിഴയായി അടക്കേണ്ടി വരും.
ടോള്‍ പ്ളാസകളുടെ ഡിജിറ്റല്‍ വൽകരണത്തിനാണ് ഫാസ്ടാഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഫാസ്ടാഗ് നിര്‍ബന്ധമാക്കിട്ടുണ്ട്. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സിനും ഫാസ്ടാഗ് ആവശ്യമാണ്.
Read also: കാലാവധി കഴിഞ്ഞ വണ്ടിച്ചെക്ക് നൽകി കച്ചവടം; കർഷകരെ പറ്റിച്ച് വ്യാപാരികൾ തട്ടിയെടുത്തത് 5 കോടി