കോഴിക്കോട്: തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ മിഠായി തെരുവിലെ കടകളിൽ ഫയർ ഓഡിറ്റ് നടത്തി അഗ്‌നിശമന സേന. ഫയർ ഓഡിറ്റ് നടത്തിയ ശേഷം അഗ്‌നിശമന സേന ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നൽകും. നിലവിൽ മിഠായി തെരുവിലെ കടകളിൽ ഇടയ്‌ക്കിടെ തീപിടുത്തം ഉണ്ടാകുന്നുണ്ട്.
ഇതേ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. കൂടാതെ തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തെ സംബന്ധിച്ച് റിപ്പോർട് സമർപ്പിക്കാൻ അഗ്‌നിശമന സേനയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
കെട്ടിടങ്ങളുടെ കാലപ്പഴക്കവും, മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതുമാണ് ഇപ്പോൾ അപകടങ്ങൾ വർധിക്കാൻ കാരണമായതെന്ന് അഗ്‌നിശമന സേന ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിലെ കെട്ടിട നിര്‍മാണത്തിന്റെ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം കെട്ടിടത്തിന്റെ ഇരുവശവും സ്‌റ്റെയര്‍ കേസുകള്‍ വേണം. ഇത് ലംഘിക്കപ്പെട്ടതായും സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്നും ഫയർ ഫോഴ്‌സ് വ്യക്‌തമാക്കി.
Read also: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി ഗോവ