തിരുവനന്തപുരം: പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം നിലവില്‍ വരുന്നു. രഹസ്യാന്വേഷണം, അഴിമതി തടയൽ എന്നിവ ലക്ഷ്യമിട്ടാണ് ഫയര്‍ഫോഴ്‌സില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഫയര്‍ എന്‍ഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്ന പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് നടപടി. സംസ്‌ഥാനത്ത് തീപിടുത്ത സാധ്യതയുള്ള കെട്ടിടങ്ങള്‍ ഫയര്‍ ഇന്റലിജന്‍സ് കണ്ടെത്തും.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഫയര്‍ എന്‍ഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്നത് അടക്കം നിരവധി പരാതികള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്റലിജന്‍സ് വിഭാഗം രൂപീകരിക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്. അഗ്‌നിശമന സുരക്ഷാ സംവിധാനമില്ലാത്ത കെട്ടിടങ്ങള്‍ അടക്കമുള്ളവ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തും. അഴിമതി തടയാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമായും ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം രൂപീകരിക്കുന്നത്.
Read Also: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് കോടതിയിൽ