കോഴിക്കോട്: പന്തീരാങ്കാവിൽ കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷബാധ ഉണ്ടായതായി സംശയം. ചർദ്ദിയും വയറിളക്കത്തെയും തുടർന്ന് 12 കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആരോഗ്യ വകുപ്പ് അധികൃതർ ഹോസ്‌റ്റലിലെത്തി പരിശോധന നടത്തുകയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗവും സ്‌ഥലത്തെത്തിയിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ ഭക്ഷ്യ വിഷബാധയാണോ എന്ന് സ്‌ഥിരീകരിക്കുകയുള്ളൂ. അതേസമയം ഇങ്ങനെയൊരു സ്‌ഥാപനം പ്രവർത്തിക്കുന്നതായി പഞ്ചായത്തിനും അറിവില്ല. ഇവിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. മുഴുവൻ വിദ്യാർഥികളെയും കോവിഡ് ടെസ്‌റ്റ് നടത്താനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.
Read Also: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇൻഡോർ