പാലക്കാട്: ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടതോടെ ഇതിനെ പിടികൂടാൻ കൂടുതൽ കെണികൾ സ്‌ഥാപിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. കൂടാതെ മയക്കുവെടി ഉൾപ്പടെയുള്ളവ കരുതി രാത്രികളിൽ വനപാലകർ ജനവാസ മേഖലകളിലും, വനാതിർത്തികളിലും പരിശോധന നടത്തുമെന്നും മന്ത്രി കെ കൃഷ്‌ണൻകുട്ടി വ്യക്‌തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ വ്യത്യസ്‌ത സമയങ്ങളിലായി ഉമ്മിനി, സൂര്യനഗർ, മേലെ ചേറാട് എന്നീ പ്രദേശങ്ങളിലാണ് പുലിയെ കണ്ടത്. തുടർച്ചയായി പുലിയുടെ സാനിധ്യം കണ്ടതിനെ തുടർന്നാണ് മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥർ യോഗം ചേർന്നത്. കൂടാതെ അടിയന്തിര പ്രാധാന്യത്തോടെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിക്കുകയും ചെയ്‌തു.
ഉമ്മിനിയിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിലാണ് രണ്ട് പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തുടർന്ന് അമ്മപ്പുലിയുടെ സാനിധ്യം ഈ മേഖലയിൽ ഉണ്ടാകുകയും ചെയ്‌തു. കൂടാതെ സൂര്യ നഗറിലും, ചേറാടിലും പുലി വളർത്തു നായകളെ ആക്രമിക്കുകയും, പിടികൂടുകയും ചെയ്‌തത് ഈ രണ്ടാഴ്‌ചക്കിടെയാണ്.
Read also: രാത്രിയിൽ പറയുന്നിടത്ത് ബസ് നിർത്തും; സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി