ന്യൂഡെൽഹി: ചികിൽസയുടെ ഭാഗമായി രക്‌തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി സ്‌ഥിരീകരിച്ചു. കൂടാതെ രോഗം സ്‌ഥിരീകരിച്ചവരിൽ ഒരു കുട്ടി മരിക്കുകയും ചെയ്‌തു. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. സംഭവത്തിന് പിന്നാലെ മഹാരാഷ്‌ട്ര ആരോഗ്യ വിഭാഗം അസിസ്‌റ്റന്റ് ഡയറക്‌ടർ ഡോ. ആര്‍കെ ധകാടെയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
ഗുരുതരമായ സംഭവമാണ് നടന്നതെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച ആളുകളെ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കുമെന്നും ഡോ. ആർകെ ധകാടെ വ്യക്‌തമാക്കി. ഒരേ രക്‌തബാങ്കില്‍ നിന്നാണോ കുട്ടികള്‍ രക്‌തം സ്വീകരിച്ചതെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ രക്‌തം നല്‍കിയതെന്നും പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Read also: സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം നാളെ പ്രഖ്യാപിക്കും