ഫത്തേപൂർ: ഗോവധം നടത്തിയാളെ സംരക്ഷിച്ചെന്ന പേരിൽ യുപിയിൽ നാലു പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. ഖഖ്രെരു പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഗോവധം നടത്തിയെന്ന് ആരോപിക്കപ്പെട്ട ഹൈദറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് പോലീസുകാർക്ക് എതിരെയുള്ള ആരോപണം.
ഗ്രാമീണർ പരാതി നൽകിയതിനെ തുടർന്ന് സർക്കിൾ ഓഫിസർ നടത്തിയ അന്വേഷണ പ്രകാരമാണ് നടപടി. സബ് ഇൻസ്‌പെക്‌ടർമാരായ ഷാമി അഷ്‌റഫ്, അനീഷ് കുമാർ സിംഗ്, ഹെഡ് കോൺസ്‌റ്റബിൾ മനോജ് കുമാർ, കോൺസ്‌റ്റബിൾ രാജേഷ് തിവാരി എന്നിവർക്കെതിരെയാണ് നടപടിയെടുത്തതെന്ന് സീനിയർ പോലീസ് ഓഫിസറായ രാജേഷ് കുമാർ അറിയിച്ചു.
Kerala News: രോഗി മരിച്ചെന്ന് തെറ്റായ വിവരം; ജീവനക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി