യുഎഇയിൽ കുടുങ്ങിയ അർഹരായവർക്ക് സൗജന്യ ടിക്കറ്റ്; ഇന്ത്യൻ കോൺസുലേറ്റ്

By Team Member, Malabar News
uae
Representational image
Ajwa Travels

അബുദാബി : യുഎഇയിൽ കുടുങ്ങിയ യാത്രക്കാരിൽ അർഹതപ്പെട്ട ആളുകൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗജന്യമായി ടിക്കറ്റ് നൽകുമെന്ന് വ്യക്‌തമാക്കി ദുബായിലെ ഇന്ത്യൻ എംബസി. സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രാമധ്യേ നിരവധി യാത്രക്കാരാണ് യുഎഇയിൽ കുടുങ്ങിയത്. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തില്‍ നിലവില്‍ ഇന്ത്യക്കാര്‍ക്ക് ദുബായ് വഴിയോ അബുദാബി വഴിയോ സൗദി അറേബ്യയിലേക്കും കുവൈറ്റിലേക്കും യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന അറിയിപ്പ് വന്നതോടെയാണ് നിരവധി ആളുകൾ ഇപ്പോൾ യുഎഇയിൽ കുടുങ്ങിയത്. ഇവരിൽ ടിക്കറ്റെടുക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് മാത്രമാണ് സൗജന്യ ടിക്കറ്റ് നല്‍കുക.

നിലവിൽ യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈറ്റ് യാത്രക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലതെന്ന് ഇന്ത്യൻ എംബസി കഴിഞ്ഞ ആഴ്‌ച വ്യക്‌തമാക്കിയിരുന്നു. നിലവില്‍ യുഎഇയില്‍ കുടുങ്ങിയവര്‍ നാട്ടിലേക്ക് മടങ്ങിപ്പോയ ശേഷം സ്‌ഥിതിഗതികള്‍ സാധാരണ നിലയിലെത്തുമ്പോള്‍ യാത്ര തുടരുന്നതാണ് ഉചിതമെന്ന് എംബസി പ്രസ്‌താവനയില്‍ അറിയിച്ചു.

യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ നിലവില്‍ നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കോൺസുലേറ്റ് വക്‌താവ്‌ വ്യക്‌തമാക്കി. ഇതിനൊപ്പം തന്നെ സൗദി, കുവൈറ്റ് യാത്രാമധ്യേ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ കുടുങ്ങിയ മലയാളികളില്‍ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചു.

Read also : മുൻ ഡെപ്യൂട്ടി സർപഞ്ച് നക്‌സലുകളുടെ വെടിയേറ്റ് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE