അബുദാബി : യുഎഇയിൽ കുടുങ്ങിയ യാത്രക്കാരിൽ അർഹതപ്പെട്ട ആളുകൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗജന്യമായി ടിക്കറ്റ് നൽകുമെന്ന് വ്യക്‌തമാക്കി ദുബായിലെ ഇന്ത്യൻ എംബസി. സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രാമധ്യേ നിരവധി യാത്രക്കാരാണ് യുഎഇയിൽ കുടുങ്ങിയത്. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തില്‍ നിലവില്‍ ഇന്ത്യക്കാര്‍ക്ക് ദുബായ് വഴിയോ അബുദാബി വഴിയോ സൗദി അറേബ്യയിലേക്കും കുവൈറ്റിലേക്കും യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന അറിയിപ്പ് വന്നതോടെയാണ് നിരവധി ആളുകൾ ഇപ്പോൾ യുഎഇയിൽ കുടുങ്ങിയത്. ഇവരിൽ ടിക്കറ്റെടുക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് മാത്രമാണ് സൗജന്യ ടിക്കറ്റ് നല്‍കുക.
നിലവിൽ യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈറ്റ് യാത്രക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലതെന്ന് ഇന്ത്യൻ എംബസി കഴിഞ്ഞ ആഴ്‌ച വ്യക്‌തമാക്കിയിരുന്നു. നിലവില്‍ യുഎഇയില്‍ കുടുങ്ങിയവര്‍ നാട്ടിലേക്ക് മടങ്ങിപ്പോയ ശേഷം സ്‌ഥിതിഗതികള്‍ സാധാരണ നിലയിലെത്തുമ്പോള്‍ യാത്ര തുടരുന്നതാണ് ഉചിതമെന്ന് എംബസി പ്രസ്‌താവനയില്‍ അറിയിച്ചു.
യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ നിലവില്‍ നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കോൺസുലേറ്റ് വക്‌താവ് വ്യക്‌തമാക്കി. ഇതിനൊപ്പം തന്നെ സൗദി, കുവൈറ്റ് യാത്രാമധ്യേ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ കുടുങ്ങിയ മലയാളികളില്‍ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചു.
Read also : മുൻ ഡെപ്യൂട്ടി സർപഞ്ച് നക്‌സലുകളുടെ വെടിയേറ്റ് മരിച്ചു