തിരുവനന്തപുരം: സംസ്‌ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റ് അടുത്തയാഴ്‌ച വിതരണം ചെയ്യും. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും.
18 മുതൽ 45 വയസുവരെ പ്രായമുള്ളവർക്ക് ഒറ്റയടിക്ക് വാക്‌സിൻ നൽകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗമുള്ളവർക്കും വാർഡുതല സമിതിക്കാർക്കും മുൻഗണന നൽകും. വാർഡുതല സമിതിയിൽ ഉളളവർക്ക് സഞ്ചരിക്കാൻ പാസ് അനുവദിക്കും. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകുന്നവർ പോലീസിൽ നിന്ന് പാസ് വാങ്ങണം. കേരളത്തിന് പുറത്തുനിന്ന് വരുന്നവർ നിർബന്ധമായും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. അങ്ങനെ ചെയ്‌തില്ലെങ്കിൽ സ്വന്തം ചിലവിൽ 14 ദിവസം ക്വാറന്റെയ്‌നിൽ കഴിയണം.
ലോക്ക്ഡൗൺ സമയത്ത് തട്ടുകടകൾ തുറക്കരുത്. വാഹന വർക്ക് ഷോപ്പുകൾക്ക് ആഴ്‌ചയുടെ അവസാനം 2 ദിവസം തുറക്കാം. ഹാർബറിൽ ആൾക്കൂട്ടമുണ്ടാക്കുന്ന ലേലം ഒഴിവാക്കണം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കണം. പൾസ് ഓക്‌സിമീറ്ററുകൾക്ക് വലിയ ചാർജ് ഈടാക്കുന്നവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: കോവിഡ്: ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ കനത്ത പ്രഹരം; പ്രശാന്ത് ഭൂഷൺ