ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഭാവി ഇരുളിലാവുന്ന സാഹചര്യമാണ് കോവിഡ് വ്യാപനം സൃഷ്‌ടിക്കുന്നതെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ അടിയാണിതെന്നും ഒരുനാൾ കോവിഡിനെ തോൽപിക്കുമെങ്കിലും അന്ന് ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്‌ടമാകുമെന്നും ഭൂഷൺ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പ്രത്യാശയുടെ ഒറ്റുകൊടുക്കലും ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ കനത്ത പ്രഹരവുമാണ് നിലവിലുള്ള സാഹചര്യമെന്ന് പറയേണ്ടി വരികയാണ്. ഒരുദിവസം നമ്മള്‍ കോവിഡിനെ തോല്‍പ്പിക്കും. എന്നാല്‍ അന്ന് ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്‌ടമാകും. ഇന്ത്യയുടെ ദി ബെസ്‌റ്റ് എന്ന് പറയാവുന്ന ആയിരക്കണക്കിന് പേര്‍ രാജ്യം വിട്ട് പോകുകയും ചെയ്യും’, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തു.
രാജ്യത്ത് ഇന്ന് 4,14,188 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. 24 മണിക്കൂറിൽ മരിച്ചവരുടെ എണ്ണം നാലായിരത്തിന് അടുത്ത് വരുമെന്നാണ് ആരോഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നത്. അതായത് മണിക്കൂറിൽ ശരാശരി 150 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Read also: അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചു