ന്യൂഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ (61) കോവിഡ് ബാധിച്ച് മരിച്ചു. തിഹാർ ജയിലിൽ വെച്ച് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ ഡെൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്തോനേഷ്യയിൽ നിന്ന് രാജ്യത്തെത്തിച്ച ഛോട്ടാ രാജൻ 2015 മുതൽ തിഹാർ ജയിലിലാണ്. മാദ്ധ്യമപ്രവർത്തകൻ ജ്യോതിർമയ് ദേയെ കൊലപ്പെടുത്തിയ കേസിൽ 2018ൽ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചു. സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾ ബ്ളാക്കിൽ വിറ്റാണ് ഛോട്ടാ രാജൻ എന്ന രജേന്ദ്ര സദാശിവ് നിഖൽജി തന്റെ ക്രിമിനൽ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കൊലപാതകത്തിലേക്കും കള്ളക്കടത്തിലേക്കും മയക്കുമരുന്ന് വ്യാപാരത്തിലേക്കും കടന്നു.
മുംബൈയിൽ ഏകദേശം 70ലധികം കേസുകൾ ഛോട്ടാ രാജന് എതിരെയുണ്ട്. എല്ലാ കേസുകളും സിബിഐക്ക് കൈമാറുകയും വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്‌തിരുന്നു.
Read also: കേരളത്തിൽ ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത