പാലക്കാട്: ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലും പഴം-പച്ചക്കറികൾക്ക് തീവില. ആനക്കര, കപ്പൂർ, ചാലിശ്ശേരി, പട്ടിത്തറ, പെരിങ്ങോട്, കറുകപുത്തൂർ, തൃത്താല, തിരുമിറ്റക്കോട്, കൂറ്റനാട് മേഖലയിലാണ് വിലക്കൂടുതൽ ഉള്ളത്. പൊള്ളാച്ചി, വേലന്താവളം, മീനാക്ഷിപുരം, കൊടുവായൂർ, ഗോപാലപുരം തുടങ്ങിയ മൊത്തവ്യാപാര ചന്തകളിൽ നിന്നാണ് ഇവിടേക്ക് ചരക്ക് എത്തിക്കുന്നത്. അതിർത്തിയിൽ നിന്ന് ദൂരക്കൂടുതൽ ഉള്ളതുകൊണ്ടാണ് മേഖലയിൽ വിലക്കൂടുതൽ എന്നാണ് കച്ചവടക്കാർ പറയുന്നത്.
നാലുവർഷം മുമ്പ് വണ്ടിക്ക് 400 രൂപയുടെ ഇന്ധനമാണ് വേണ്ടിവന്നിരുന്നെങ്കിൽ ഇപ്പോൾ അത് 2000 രൂപയിൽ എത്തിനിൽക്കുകയാണ്. മറ്റൊരു തൊഴിൽമേഖല അറിയാത്തത് കൊണ്ടാണ് ഈ മേഖലയിൽ തുടർന്ന് പോകുന്നതെന്നും കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എല്ലായിനം പച്ചക്കറികൾക്കും പൊള്ളുന്ന വിലയാണ് മാർക്കറ്റിലുള്ളത്. ഇടക്കാലത്ത് സവാള, നേന്ത്രക്കായ തുടങ്ങിയ സാധനങ്ങൾ ലോറികളിലാക്കി ഇടനിലക്കാർ നേരിട്ട് കടകളിൽ എത്തിച്ചു തരാൻ തുടങ്ങിയിട്ടുണ്ട്.
വലിയൊരു വിലക്കയറ്റം നേരിടാത്തത് നേന്ത്രക്കായക്ക് മാത്രമാണ്. പൊതുമാർക്കറ്റിലെ 26 മുതലാണ് വില. പൂവൻ, മൈസൂരി, പട്ടാമ്പിക്കുന്നൻ തുടങ്ങിയ ചെറുപഴങ്ങൾക്കും വില കയറിയിട്ടില്ല. എന്നാൽ, ചെട്ടിയിനത്തിൽപെടുന്ന പച്ചക്കായയുടെ മൊത്തവില 32 മുതലാണ്. ഒരാഴ്‌ചയായി തക്കാളി വിലയിൽ മാറ്റമില്ലാതെ (85 മുതൽ 100) വരെ എത്തിനിൽക്കുന്നു.
Most Read: സന്ദീപ് വധക്കേസ്; പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്‌ഐആർ