തൃശൂര്‍: വിയ്യൂർ ജയിലിൽ വീണ്ടും കഞ്ചാവ് പിടികൂടി. തടവുകാർക്ക് കൈമാറാനായി ജയിൽ പെട്രോൾ പമ്പിൽ കഞ്ചാവ് ഒളിപ്പിച്ച രണ്ട് പേരെയും അറസ്‌റ്റ് ചെയ്‌തു. മാടക്കത്തറ സ്വദേശി കുണ്ടനി ദേവനാഥ്, വട്ടായി സ്വദേശി വിഷ്‌ണു എന്നിവരാണ് അറസ്‌റ്റിലായത്.
സൈക്കിളിൽ കാറ്റ് നിറയ്‌ക്കാനെന്ന വ്യാജേന ജയിലിലെ പെട്രോൾ പമ്പിലെത്തിയ ഇരുവരും ടോയ്‌ലറ്റിൽ കയറി കഞ്ചാവ് ഒളിപ്പിച്ച് വെക്കുകയായിരുന്നു. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡൻ ജോമോൻ ഇവർ പുറത്തിറങ്ങിയ ഉടനെ ടോയ്‌ലറ്റിൽ കയറി പരിശോധിച്ചു.
പരിശോധനയിൽ ടോയ്‌ലറ്റില്‍ മൂന്ന് പൊതികളിലാക്കിയ നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ ഇരുവരെയും പിടികൂടി വിയ്യൂർ പോലീസിന് കൈമാറി.
അതിനിടെ കൃഷിപ്പണിക്കായി തോട്ടത്തിൽ പണിക്കിറക്കിയിരുന്ന മോഷണക്കേസിലെ പ്രതി കണ്ണൂർ സ്വദേശി ഫൈസലിൽ നിന്നും കഞ്ചാവ് പിടികൂടി. കുഴിയിൽ നിന്നും ഇടക്കിടെ കുനിഞ്ഞ് നിവരുന്നതില്‍ സംശയം തോന്നിയതിനെ തുടർന്നുള്ള പരിശോധനയിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ ഫൈസലിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.
National News: അച്ചടക്കവും ആത്‌മ നിയന്ത്രണവും വേണം; ജി-23 നേതാക്കള്‍ക്കെതിരെ സോണിയാ ഗാന്ധി