പ്രതിസന്ധി ഒഴിയുന്നില്ല; ലങ്ക പ്രീമിയര്‍ ലീഗില്‍നിന്ന് ഗെയിലും മലിംഗയും പിന്‍മാറി

By Staff Reporter, Malabar News
sports image_malabar news
ക്രിസ് ഗെയിൽ, ലസിത് മലിംഗ
Ajwa Travels

സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയിലും ലസിത് മലിംഗയും പിന്‍മാറിയതോടെ ലങ്ക പ്രീമിയര്‍ ലീഗ് വീണ്ടും പ്രതിസന്ധിയില്‍. ഇംഗ്‌ളീഷ് പേസര്‍ ലിയാം പ്‌ളങ്കറ്റും ലീഗില്‍ കളിക്കില്ല എന്നാണ് അറിയുന്നത്. പലപ്പോഴായി നിരവധി താരങ്ങളാണ് ലീഗില്‍ നിന്ന് പിന്‍മാറിയത്.

നവംബര്‍ 26 മുതല്‍ ആരംഭിക്കുന്ന ലങ്ക പ്രീമിയര്‍ ലീഗില്‍ നിന്ന് ഗല്ലെ ഗ്‌ളാഡിയേറ്റേഴ്‌സ് താരമായിരുന്ന മുന്‍ പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്‌മദും ജാഫ്‌ന സ്‌റ്റാലിയന്‍സ് താരമായ ഇംഗ്‌ളണ്ട് മുന്‍ താരം രവി ബൊപ്പാരയും കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. ഇവര്‍ക്ക് പുറമെ ആന്ദ്രേ റസല്‍, ഫാഫ് ഡുപ്‌ളെസി, മന്‍വിന്ദര്‍, ഡേവിഡ് മില്ലര്‍, ഡേവിഡ് മലന്‍ എന്നിവരും പിന്‍മാറിയത് ലീഗിന് വന്‍ തിരിച്ചടി ആയിരുന്നു.

അതേസമയം കാന്‍ഡി ടസ്‌കേസ്‌ഴിന്റെ താരമായ ഗെയിലിന്റെയും പ്‌ളങ്കറ്റിന്റെയും പിന്‍മാറ്റം ഫ്രാഞ്ചൈസി തന്നെയാണ് പുറത്തുവിട്ടത്. ഗല്ലെ ഗ്‌ളാഡിയേറ്റേഴ്‌സിന്റെ നായകനായ ലസിത് മലിംഗ തന്റെ പിന്‍മാറ്റം വെളിപ്പെടുത്തിയത് ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോയോടാണ്. മാര്‍ച്ച് മുതല്‍ താന്‍ പരിശീലനം നടത്തിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുക ബുദ്ധിമുട്ടാവുമെന്നും മലിംഗ വ്യക്‌തമാക്കി.

അഞ്ച് ടീമുകള്‍ മാറ്റുരക്കുന്ന ലീഗില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 താരങ്ങളാണ് പങ്കെടുക്കുക. ഡിസംബര്‍ 16നാണ് ഫൈനല്‍ മല്‍സരം നടക്കുക.

Read Also: അപകടത്തില്‍ പരുക്കേറ്റ സ്‍ത്രീയെ ചുമലിലേറ്റി പോലീസ് ഉദ്യോഗസ്‌ഥന്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE