മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. മൂന്നു ദിവസത്തിനിടെ ഇവിടെ നിന്നും പിടികൂടിയത് 1.45 കോടിയുടെ സ്വര്‍ണമാണ്.
മൂന്നാം ദിവസമായ ഞായറാഴ്‌ച കോഴിക്കോട് സ്വദേശി എംഎം താജില്‍ 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ഞായറാഴ്‌ച ദോഹയില്‍ നിന്നെത്തിയ ഇയാളില്‍ നിന്ന് 484 ഗ്രാം സ്വര്‍ണം അധികൃതര്‍ പിടികൂടി.
കസ്‌റ്റംസ് ജോ. കമീഷണര്‍ എസ് കിഷോര്‍, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സിവി മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
നാദാപുരം സ്വദേശി ആഷിഖ്, ശ്രീകണ്‌ഠപുരം സ്വദേശി സബീര്‍ എന്നിവരില്‍ നിന്നും വെള്ളിയാഴ്‌ച സ്വര്‍ണം പിടികൂടിയിരുന്നു. 92.98 ലക്ഷം രൂപ മൂല്യമുള്ള 1714 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്. അതേസമയം 26.04 ലക്ഷം രൂപ മൂല്യമുള്ള 480 ഗ്രാം സ്വര്‍ണമാണ് ശനിയാഴ്‌ച കസ്‌റ്റംസ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശി ഹാഫിസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലൂടെ ഉള്ള സ്വര്‍ണക്കടത്ത് പതിവാകുകയാണ്. ഈ സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുകയാണ് ഉദ്യോഗസ്‌ഥര്‍.
Malabar News: വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഉള്ളൂർക്കടവ് പാലത്തിന്റെ നിർമാണം തുടങ്ങുന്നു