കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 1.18 കോടി രൂപയുടെ സ്വർണവേട്ട. രണ്ടുപേരിൽ നിന്നാണ് എയർ കസ്‌റ്റംസ് ഇന്റലിജൻസ് സ്വർണം പിടികൂടിയത്. സംഭവത്തിൽ കാസർഗോഡ് സ്വദേശി അനിൽ കുടുലു, ആലപ്പുഴ ചേർത്തല സ്വദേശി ജോൺസൺ വർഗീസ് എന്നിവരെ കസ്‌റ്റംസ് പിടികൂടി. ഇരുവരിൽ നിന്നുമായി 2.66 ഗ്രാം സ്വർണമിശ്രിതം പിടിച്ചു.
അനിൽ കഴിഞ്ഞ ദിവസം രാത്രി ദുബായിൽ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലാണ് നാട്ടിൽ എത്തിയത്. 1.8 ഗ്രാം സ്വർണമിശ്രിതം ഹാൻഡ്ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. 73.5 ലക്ഷം രൂപ വില വരുന്ന 1,509 ഗ്രാം സ്വർണം ഇതിൽ നിന്നും വേർതിരിച്ചെടുത്തു. ബുധനാഴ്‌ച രാവിലെ ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് ജോൺസൺ എത്തിയത്. ഇയാളിൽ നിന്നും 45 ലക്ഷം രൂപ വിലമതിക്കുന്ന 1.16 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി.
ഡെപ്യൂട്ടി കമ്മീഷണർ ടിഎ കിരൺ, സൂപ്രണ്ടുമാരായ കെ സുധീർ, ഐസക് വർഗീസ്, എം ഉമാദേവി, ഗഗൻദീപ് രാജ്, ഇൻസ്‌പെക്‌ടർമാരായ എൻ റഹീസ്, ജി അരവിന്ദ്, രോഹിത് ഖത്രി തുടങ്ങിയവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.
Read also: തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ ന്യായമായ വിട്ടുവീഴ്‌ചക്ക് തയ്യാർ; സിപിഐ