അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രൂപാണി തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. പിന്നീട് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സർക്കാരിന്റെ അമരത്ത് നിന്ന് തീർത്തും അപ്രതീക്ഷിതമായി വിജയ് രൂപാണി രാജി വെക്കുന്നത്.
2016 ഓഗസ്‌റ്റ് മുതല്‍ മുഖ്യമന്ത്രി സ്‌ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജിക്ക് പിന്നിലുള്ള കാരണം വ്യക്‌തമാക്കിയിട്ടില്ല. ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ എത്തിയത്.
മുഖ്യമന്ത്രിയാകുന്നതിന് മുൻപ് ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. ബിജെപി സംസ്‌ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്കോട്ട് വെസ്‌റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Most Read: മുംബൈയിൽ ക്രൂര പീഡനത്തിന് ഇരയായ യുവതി മരിച്ചു