തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് മറുപടിയുമായി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ രോഗമുക്‌തരാകുന്ന സംസ്‌ഥാനം കേരളം ആണെന്നും കോവിഡ് ബാധിച്ചുള്ള മരണനിരക്ക് കുറക്കാന്‍ ശക്‌തമായ നടപടിയാണ് കേരളം സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. രോഗ ബാധയെ തുടര്‍ന്ന് ആളുകള്‍ മരിക്കുന്നത് ഒഴിവാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും അത് കേരളം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഓണത്തിന് പൊതുസ്‌ഥലങ്ങളില്‍ ആളുകൾ കൂട്ടം കൂടിയതും പിന്നീട് ഉണ്ടായ ഉയര്‍ന്ന രോഗ ബാധയുമാണ് ഹര്‍ഷവര്‍ധന്‍ ചൂണ്ടിക്കാട്ടിയത്. ഓണ സമയത്തെ കൂട്ടം കൂടലുകള്‍ കോവിഡ് വ്യാപനം വലിയ തോതില്‍ ഉയരാന്‍ കാരണമാകുമെന്ന് മുഖ്യമന്ത്രിയും വ്യക്‌തമാക്കിയിരുന്നു എന്ന് ശൈലജ പറഞ്ഞു.
Read also : ആഭ്യന്തര ക്രിക്കറ്റ് ജനുവരി ഒന്ന് മുതൽ ആരംഭിച്ചേക്കും
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ആദ്യഘട്ടങ്ങളില്‍ മുന്നില്‍ തന്നെ ആയിരുന്നു. രോഗനിയന്ത്രണം സാധ്യമാക്കാന്‍ അന്ന് കേരളത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ വീഴ്‌ചകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രിയുമായി സംസാരിച്ചിരുന്നെന്നും വിമര്‍ശനം ഉന്നയിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞതായും മന്ത്രി ശൈലജ വ്യക്‌തമാക്കി.
പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് കേരളത്തില്‍ ഇപ്പോൾ ഉണ്ടാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് ബാധിതരാകുന്ന സംസ്‌ഥാനങ്ങളിലും കേരളം ഇപ്പോൾ മുന്നിലാണ്. ആദ്യ ഘട്ടങ്ങളില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചെങ്കിലും ഇപ്പോള്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വലിയ രീതിയില്‍ ഉയരുകയാണ്. ഒപ്പം തന്നെ ഉറവിടം അറിയാത്ത രോഗ ബാധിതരുടെ എണ്ണത്തിലും വര്‍ധന തുടരുകയാണ്.
Read also : എം സി കമറുദ്ദീനെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്‌ഥാനത്ത് നിന്ന് നീക്കി