ന്യൂഡെൽഹി: അസമിലും ഉത്തരാഖണ്ഡിലും ദുരിത പെയ്‌ത്ത് തുടരുന്നു. അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ഉത്തരാഖണ്ഡിൽ അടുത്ത നാല് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒരാഴ്‌ചയായി പെയ്യുന്ന കനത്ത മഴയിൽ അസമിലെ 32 ജില്ലകളിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.
എന്നാൽ, മഴയുടെ തീവ്രത കുറഞ്ഞതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവ്‌ഗാവ് ജില്ലയിൽ മാത്രം മൂന്നര ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചത്. മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിൽ മണ്ണിടിച്ചിലും രൂക്ഷമാണ്. പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഡെറാഡൂണിലും നൈനിറ്റാളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉയർന്ന മേഖലയിൽ ഉള്ളവർ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറണമെന്നാണ് നിർദ്ദേശം.
Most Read: വണ്ടിപ്പെരിയാർ പീഡനക്കേസ്; ആദ്യഘട്ട വിചാരണ പൂർത്തിയായി