കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ രണ്ടാംഘട്ട വിചാരണ നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പ്രതികൾ നൽകിയ ഹരജി ഹൈക്കോടതി തള്ളി. കോവിഡ് സാഹചര്യത്തിൽ വിചാരണ നീട്ടിവെക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം.
എന്നാൽ നടപടികൾ ഓൺലൈനായതിനാൽ കോവിഡ് ആശങ്ക ഇല്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു. രണ്ടാംഘട്ട വിചാരണ ഇന്ന് ആരംഭിക്കാൻ ഇരിക്കെ രണ്ടാം പ്രതി സജിൽ, ഒൻപതാം പ്രതി നൗഷാദ് എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതികൾ നേരത്തെ വിചാരണക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും കോടതി ഹരജി തള്ളിയിരുന്നു.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥികളുടെ 2010ലെ ഇന്റേണല്‍ പരീക്ഷയിലെ ചോദ്യപേപ്പറില്‍ മതനിന്ദ ഉണ്ടെന്നാരോപിച്ചാണ് ഒരുപറ്റം ചെറുപ്പക്കാര്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈ വെട്ടിയെടുത്തത്.
Read also: അഭയ കേസ്; പ്രതികൾക്ക് പരോൾ അനുവദിച്ചതിന് എതിരെ ഹൈക്കോടതി