ലഖ്‌നൗ: മുസ്‌ലിം യുവാക്കളുടെ ദോശക്കടയ്‌ക്ക് ഹിന്ദു പേരിട്ടെന്ന് എന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ മഥുരയില്‍ ആക്രമണം നടത്തി തീവ്ര ഹിന്ദുത്വവാദികൾ. മഥുര വികാസ് ബസാറിലുള്ള ദോശക്കടക്ക് നേരെയാണ് ഹിന്ദുത്വവാദികള്‍ ആക്രമം അഴിച്ചുവിട്ടത്. മുസ്‌ലിം യുവാക്കൾ നടത്തുന്ന കടയ്‌ക്ക് ഹിന്ദു പേരിട്ടത് ‘ഇക്കണോമിക്ക് ജിഹാദി’ന് വേണ്ടിയാണെന്നാണ് അക്രമികളുടെ വാദം.
ഹിന്ദുക്കളെ ആകര്‍ഷിക്കാനാണ് കടയ്‌ക്ക് ‘ശ്രീനാഥ് ദോശ കോര്‍ണര്‍’ എന്ന് പേര് ഇട്ടിട്ടുള്ളത്, ഈ പേര് കണ്ട് ഇത് ഹിന്ദു നടത്തുന്ന കടയാണെന്ന് കരുതിയാണ് എല്ലാവരും വരുന്നതെന്നും അക്രമികള്‍ പറയുന്നു. ഹിന്ദുക്കള്‍ക്ക് തൊഴില്‍ ലഭിക്കാത്തതിന് കാരണം ഇതുപോലുള്ളവരാണെന്നും അക്രമികള്‍ പറയുന്നു.
അക്രമികളുടെ കൂട്ടത്തിൽ ഉള്ളവർ തന്നെയാണ് കടക്കാരെ കയ്യേറ്റം ചെയ്യുന്നതും മറ്റും വീഡിയോയില്‍ പകര്‍ത്തിയത്. ദേവ് രാജ് പണ്ഡിറ്റ് എന്ന വ്യക്‌തിയുടെ ഫേസ്ബുക്കില്‍ വീഡിയോ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. മധുര ശുദ്ധീകരിക്കണമെന്നും കൃഷ്‌ണ ഭക്‌തർ എല്ലാവരും യുദ്ധത്തിന് ഒരുങ്ങണമെന്നും അക്രമികൾ ആഹ്വാനം ചെയ്യുന്നതും വീഡിയോയില്‍ വ്യക്‌തമാണ്.
Read also: നെഹ്‌റുവിനേയും ഒഴിവാക്കി ഐസിഎച്ച്ആര്‍; പകരം സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനി