ഹൂതി മിസൈൽ ആക്രമണം; കപ്പലിൽ നിന്ന് ജീവനക്കാരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന

By Trainee Reporter, Malabar News
Drone attack on oil tanker;
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഹൂതി ഭീകരർ മിസൈൽ ആക്രമണം നടത്തിയ ചരക്കുകപ്പലിൽ നിന്ന് ഇന്ത്യക്കാരൻ ഉൾപ്പടെ 21 ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയാണ് ബാർബഡോസ് പതാകയുള്ള കപ്പലിൽ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ഏദൻ കടലിടുക്കിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം ഹൂതി ഭീകരർ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കപ്പലിന് തീപിടിച്ചതോടെ ഒരു ചെറുബോട്ടിൽ കയറിയ ജീവനക്കാരെയാണ് ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയത്. ഹെലികോപ്‌ടറും ബോട്ടുകളും ഉപയോഗപ്പെടുത്തി, പരിക്കേറ്റവർ ഉൾപ്പടെ 21 ജീവനക്കാരെ ജിബൂട്ടിയിൽ എത്തിക്കുകയായിരുന്നു.

ഗ്രീസിന്റെ ഉടമസ്‌ഥതയിലുള്ള ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കപ്പലിന് കാര്യമായ നാശനഷ്‌ടം ഉണ്ടായതായാണ് വിവരം. കരീബിയൻ രാജ്യമായ ബാർബഡോസിന് വേണ്ടി സർവീസ് നടത്തുകയായിരുന്നു കപ്പൽ. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായ ഗാസയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഒക്‌ടോബർ മുതൽ ഇസ്രയേലുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു. എന്നാൽ, ആക്രമണത്തിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്.

ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനയാണ് ഹൂതി. വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുകൾ, എണ്ണ, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ കയറ്റുമതിക്കുള്ള പ്രധാന യാത്രാമാർഗമാണ് ചെങ്കടൽ. തുടർച്ചയായുള്ള ഹൂതി ആക്രമണത്തെ നിരവധി ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള കയറ്റുമതി നിർത്തിവെച്ചിരിക്കുകയാണ്.

കപ്പലുകൾക്ക് നേരെ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎൻ ഉൾപ്പടെയുള്ള രാജ്യാന്തര സംഘടനകളും യുഎസ് ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. യൂറോപ്പിനും ഏഷ്യക്കും ഇടയിലുള്ള പ്രധാന പാതയായ ഇവിടെയാണ് ഷിപ്പിങ് ട്രാഫിക്കിന്റെ 15 ശതമാനവും വരുന്നത്.

Most Read| ശുഭ് കരൺ സിങ്ങിന്റെ മരണം; ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE