പാലക്കാട്: വടക്കാഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവ് ശ്രീജിത്ത് ശ്രുതിയെ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അറിയിച്ചു. ശ്രീജിത്ത് നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്‌തതില്‍ നിന്നാണ് കൊലപാതക വിവരം പുറത്തുവന്നത്.
അവിഹിത ബന്ധം ചോദ്യം ചെയ്‌തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ശ്രീജിത്ത് പോലീസിനോട് വെളിപ്പെടുത്തി.
ശ്രുതിയെ ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ച് മാതാപിതാക്കള്‍ വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ മൊഴി നല്‍കിയിരുന്നു. ശ്രീജിത്തിന് മറ്റൊരു സ്‌ത്രീയുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് ശ്രുതിയെ ശ്രീജിത്ത് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നുമാണ് മാതാപിതാക്കളുടെ പരാതിയിൽ പറയുന്നത്.
തന്റെ മകളെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയതാണെന്നും ശ്രുതിയുടെ അച്ഛന്‍ ശിവന്‍ ആരോപിച്ചിരുന്നു. കൂടാതെ മരണത്തിന് മുമ്പ് ഇക്കാര്യം ശ്രുതി പറഞ്ഞിരുന്നതായി സഹോദരിയും അമ്മയും പറഞ്ഞിരുന്നു. ഇവരുടെ മൊഴികളുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വഴക്കുകള്‍ പതിവായിരുന്നെന്നും പോലീസിന് വ്യക്‌തമായിരുന്നു.
അതേസമയം ശ്രീജിത്തിന്റെ പരസ്‍ത്രീ ബന്ധത്തെ കുറിച്ചുള്‍പ്പടെ എല്ലാ ആരോപണങ്ങളിലും കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥന്‍ വ്യക്‌തമാക്കി.
Malabar News: കോവിഡ് പ്രതിരോധ പ്രവർത്തനം; കേന്ദ്ര സംഘം കളക്‌ടറുമായി ചർച്ച നടത്തി