ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച 1.5 ബില്യൺ ഡോളർ സബ്‌സിഡി പാക്കേജിന് ധനസഹായം എങ്ങനെ നൽകുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്). വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടു.
പെട്രോൾ, ഡീസൽ, വൈദ്യുതി നിരക്കുകളിൽ വൻ ഇളവ് വാഗ്‌ദാനം ചെയ്യുന്നതാണ് ഇമ്രാൻ ഖാന്റെ സബ്‌സിഡി പാക്കേജ്. എന്നാൽ, ഈ പാക്കേജിന് എവിടെ നിന്നാണ് ഫണ്ട് ലഭിക്കുക എന്നത് സംബന്ധിച്ച് ഐഎംഎഫിന് ഇതിനോടകം തന്നെ സർക്കാർ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നാണ് പാക് ധനമന്ത്രി ഷൗക്കത്ത് തരിന്റെ അവകാശവാദം. ഇതിനിടെയാണ് വിശദീകരണം തേടി ഐഎംഎഫ് രംഗത്തെത്തിയിരിക്കുന്നത്.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന സമയത്താണ് ഇമ്രാൻ ഖാന്റെ പ്രഖ്യാപനം. ഇത് ഐഎംഎഫിനെ അമ്പരപ്പിച്ചിട്ടുണ്ട്. 2019ൽ പാകിസ്‌ഥാനുമായി ധാരണയിൽ എത്തിയ ആറ് ബില്യൺ ഡോളർ പാക്കേജിന്റെ ഏഴാമത്തെ അവലോകനം ഐഎംഎഫ് ആരംഭിച്ചിരുന്നു. ചൊവ്വാഴ്‌ച ഐഎംഎഫുമായി അന്തിമ കൂടിക്കാഴ്‌ച നടത്തുമെന്ന് പാക് ധനമന്ത്രി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
Most Read: ഭാര്യ മട്ടൻ കറി വെച്ചില്ല, പരാതിയുമായി വിളിച്ചത് ആറ് തവണ; യുവാവ് പോലീസ് കസ്‌റ്റഡിയിൽ