ചണ്ഡീഗഢ്: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിലെ സ്‌കൂളുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി. ഓഗസ്‌റ്റ് രണ്ട് (തിങ്കളാഴ്‌ച) മുതൽ സംസ്‌ഥാനത്തെ മുഴുവൻ ക്ളാസുകളിലെയും വിദ്യാർഥികൾക്ക് അധ്യയനം ആരംഭിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.
മുതിർന്ന ക്ളാസുകളിലെ വിദ്യാർഥികൾക്ക് നേരത്തെ തന്നെ അധ്യയനം ആരംഭിച്ചിരുന്നു. പുതുതായി റിപ്പോർട് ചെയ്യുന്ന കേസുകൾ കുറഞ്ഞെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവർത്തനം നടത്തുകയെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സർക്കാർ വ്യക്‌തമാക്കി.
വെള്ളിയാഴ്‌ച 49 പേർക്ക് മാത്രമാണ് പഞ്ചാബിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഒരു മരണം പോലും റിപ്പോർട് ചെയ്‌തിരുന്നുമില്ല. ഇതിനോടകം ആറ് ലക്ഷത്തോളം പേർക്ക് പഞ്ചാബിൽ കോവിഡ് പിടിപെട്ടിരുന്നു. എന്നാൽ നിലവിൽ 544 രോഗികൾ മാത്രമാണ് സംസ്‌ഥാനത്ത് ചികിൽസയിൽ തുടരുന്നത്.
Read Also: മിസോറാമിൽ കണ്ടെത്തിയ സ്‍ഫോടക വസ്‌തുക്കളുടെ ശേഖരം; എൻഐഎ അന്വേഷണം ഏറ്റെടുത്തു