തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറിയുടെ വില വർധനവില്‍ ഇടപെട്ട് സര്‍ക്കാര്‍. ഒരു കിലോ തക്കാളി 50 രൂപക്ക് വിൽക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന പച്ചക്കറി വിൽപന ശാലകൾ ഇന്ന് മുതൽ തുടങ്ങും. നിലവിലെ പച്ചക്കറി വില പിടിച്ചു നിർത്താൻ സർക്കാർ 8 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.
സംസ്‌ഥാനത്ത് കുതിച്ചുയരുന്ന തക്കാളി വില പിടിച്ചു നിർത്താൻ വേണ്ടി തക്കാളി വണ്ടികളുമായി എത്തുകയാണ് കൃഷി വകുപ്പ്. കിലോയ്‌ക്ക് 50 രൂപ വിലയിലാണ് തക്കാളി വിൽക്കുക. ഓരോ ജില്ലകളിലും രണ്ട് വണ്ടികളിൽ തക്കാളിയും, മറ്റ് പച്ചക്കറികളും വിൽക്കുമെന്നാണ് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചിരുക്കുന്നത്.
പച്ചക്കറിയുടെ വില വർധനവ് തടയുന്നതില്‍ കൃഷിവകുപ്പും ഹോർട്ടികോർപ്പും സജീവമായി ഇടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അടിക്കടിയുണ്ടായ പ്രകൃതി ദുരന്തങ്ങളാണ് വില വർധനവിന് കാരണമായത്. 40 ടൺ പച്ചക്കറി ഹോർട്ടികോർപ്പ് വഴി സംഭരിച്ച് വിൽപ്പന നടത്തുന്നുണ്ടെന്നും കൃഷിമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Read Also: 5 വർഷത്തിൽ കൂടുതൽ അവധിയെടുത്താൽ ജോലി ഉണ്ടാവില്ല; ഹൈക്കോടതി