ഡെല്‍ഹി: 35 വര്‍ഷത്തെ ഇടവേളക്ക് ശേഷം അന്താരാഷ്‌ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) ചെയര്‍മാന്‍ സ്‌ഥാനത്തേക്ക് ഇന്ത്യ എത്തുന്നു. അന്താരാഷ്‌ട്ര തൊഴില്‍ സംബന്ധമായ നയങ്ങളും അജണ്ടയും തീരുമാനിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യക്ക് ഇതിലൂടെ സാധിക്കും.
ഇന്ത്യയുടെ തൊഴില്‍ നിയമ ഭേദഗതികളെക്കുറിച്ചും സംസ്‌ഥാനങ്ങളുടെ വാഗ്‌ദാനങ്ങളായ ഇളവുകളെക്കുറിച്ചും ഐഎല്‍ഒ കടുത്ത ആശങ്ക പ്രകടിപ്പിച്ച് അഞ്ച് മാസത്തിനുള്ളിലാണ് ഇന്ത്യക്ക് ചെയര്‍മാന്‍ സ്‌ഥാനം ലഭിക്കുന്നത്.
Also Read: ഫ്യൂച്ചര്‍ റീട്ടെയില്‍ ഇടപാട്; ആമസോണിന് നേട്ടം, റിലയന്‍സിന് തിരിച്ചടി
തൊഴില്‍ പരമായ നയങ്ങള്‍, അജണ്ട, ബജറ്റ് എന്നിവ തീരുമാനിക്കുകയും ആഗോള ഭരണ സമിതിയുടെ ഡയറക്‌ടർ ജനറലിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഐഎല്‍ഒയുടെ അപെക്‌സ് എക്‌സിക്യൂട്ടീവ് സംവിധാനമായ ഗവേണിംഗ് ബോഡിയുടെ (ജിബി) ചെയര്‍മാന്‍ പദവിയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.