ന്യൂഡെല്‍ഹി : അന്താരാഷ്‌ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഇന്ത്യയില്‍ വീണ്ടും നീട്ടി. ഡിസംബര്‍ 31 വരെ വിലക്ക് തുടരുമെന്നാണ് ഡിജിസിഎ(ഡയറക്‌റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വ്യക്‌തമാക്കിയത്. അതേസമയം കാര്‍ഗോ വിമാനങ്ങള്‍ക്കും, ഡിജിസിഎ അനുമതി നല്‍കിയ വിമാന സര്‍വീസുകള്‍ക്കും വിലക്ക് ഉണ്ടാകില്ലെന്നും ഡിജിസിഎ കൂട്ടിച്ചേര്‍ത്തു.
ഈ മാസം 30 ആം തീയതി വരെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഉണ്ടായിരിക്കുമെന്നാണ് നേരത്തെ വ്യക്‌തമാക്കിയിരുന്നത്. എന്നാല്‍ അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയ തീയതി വീണ്ടും നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. എയര്‍ബബിള്‍ കരാര്‍ അനുസരിച്ചു മാത്രമാണ് നിലവില്‍ രാജ്യത്ത് അന്തരാഷ്‌ട്ര വിമാനയാത്രകള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.
രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രത്യേക വിമാനസര്‍വീസുകള്‍ നടത്താനുള്ള ഉടമ്പടിയാണ് എയര്‍ബബിള്‍ കരാര്‍. ഇതനുസരിച്ച് നിലവില്‍ ഇന്ത്യയില്‍ 22 രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യാനുള്ള സംവിധാനങ്ങളുള്ളത്. അഫ്ഗാനിസ്‌ഥാന്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍, ബഹ്റൈന്‍, ഫ്ളോറിഡ, എത്യോപ്യ, ഫ്രാന്‍സ്, ജര്‍മനി, ഇറാന്‍, ജപ്പാന്‍, കെനിയ, മാലിദ്വീപ്, നെതര്‍ലന്‍ഡ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, താന്‍സാനിയ, യുഎഇ, യുകെ, ഉക്രൈന്‍, അമേരിക്ക എന്നിവയാണ് നിലവില്‍ ഇന്ത്യയുമായി എയര്‍ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍.
Read also : നടിയെ ആക്രമിച്ച കേസ്; ഡിസംബർ രണ്ടിലേക്ക് മാറ്റി