ന്യൂഡെൽഹി: 1960ലെ സിന്ധു നദീജല ഉടമ്പടി പ്രകാരം (ഐഡബ്ള്യുടി) വര്‍ഷം തോറും നടക്കുന്ന ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള സിന്ധു നദീജല ചര്‍ച്ചകള്‍ അവസാനവട്ടത്തില്‍. വാഗാ അതിര്‍ത്തിയിലൂടെ അഞ്ചംഗ പാകിസ്‌ഥാന്‍ പ്രതിനിധി സംഘം തിങ്കളാഴ്‌ച ഇന്ത്യയില്‍ എത്തിയതോടെയാണ് യോഗം ആരംഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ജല തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എല്ലാ വര്‍ഷവും പതിവുള്ള ചര്‍ച്ചയാണിത്.
സയ്യിദ് മുഹമ്മദ്, മെഹര്‍ അലി ഷാ, സാഹിസ്‌ബാദ് ഖാന്‍, ഹബീബ് ഉള്ളാ ബോദ്‌ല, സമന്‍ മുനീബ്, ഖാലിദ് മഹ്‌മൂദ് എന്നിവരടങ്ങിയതാണ് പാക് പ്രതിനിധി സംഘം. സിന്ധു കമ്മീഷണര്‍ എകെ പാലിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇന്ത്യയ്‌ക്ക് വേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഇന്ത്യയ്‌ക്കും പാകിസ്‌ഥാനും ഇടയില്‍ സിന്ധു നദീതടത്തിലെ ആറ് നദികളിലെ ജലം പങ്കിടുന്നതിന്റെ വിശദാംശങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
സിന്ധു നദീതടത്തിലെ ആറ് നദികളില്‍ സത്‌ലജ്, ബിയാസ്, രവി എന്നിവയുള്‍പ്പെടെ മൂന്ന് കിഴക്കന്‍ നദികളുടെ മേല്‍ ഇന്ത്യയ്‌ക്ക് പൂര്‍ണ അവകാശമുണ്ട്. പടിഞ്ഞാറന്‍ നദികളായ ചെനാബ്, ഝലം, സിന്ധു എന്നിവ പ്രധാനമായും പാകിസ്‌ഥാന് വിട്ടുകൊടുത്തു.
സിന്ധു ജല ഉടമ്പടിയുടെ പ്രസക്‌തമായ വ്യവസ്‌ഥകള്‍ അനുസരിച്ച് ഇന്ത്യയിലും പാകിസ്‌ഥാനിലും മാറിമാറി മീറ്റിംഗ് എല്ലാ വര്‍ഷവും നടത്തേണ്ടതുണ്ട്. സിന്ധു നദീജല ഉടമ്പടി അതിന്റെ യഥാർഥ തത്വത്തില്‍ തന്നെ നടപ്പാക്കാനുള്ള പ്രതിജ്‌ഞാബദ്ധത ഇന്ത്യയും പാകിസ്‌ഥാനും ആവര്‍ത്തിച്ചിരുന്നു. സിന്ധു നദീജല കമ്മീഷന്റെ അടുത്ത യോഗവും ഇന്ത്യയില്‍ തന്നെ നടക്കുമെന്നാണ് പ്രതീക്ഷ.
Read Also: സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം പറയുന്ന ‘മേജര്‍’ തിയേറ്ററുകളിലേക്ക്