ന്യൂഡെൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വികസിക്കുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. പാർലമെന്റിൽ ബജറ്റിന് മുമ്പുള്ള സാമ്പത്തിക സർവേ റിപ്പോർട് അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത സാമ്പത്തിക വർഷത്തിൽ (2023-24) രാജ്യം 6 മുതൽ 6.8 ശതമാനം വരെ വളർച്ച നേടുമെന്നാണ് സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നത്.
സാമ്പത്തിക വളർച്ചാ നിരക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ കുറയുമെന്നാണ് റിപ്പോർട് പറയുന്നത്. നടപ്പ് സാമ്പത്തിക വർഷം രാജ്യം 7 ശതമാനം വളർച്ച നേടിയെന്നും റിപ്പോർട് വ്യക്‌തമാക്കുന്നു. കഴിഞ്ഞ വർഷത്തെ സർവേ 8 മുതൽ 8.5 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. മൂന്ന് വർഷത്തിനിടെയുള്ള ഏറ്റവും കുറവ് വളർച്ചയാണ് സർക്കാർ നടപ്പ് വർഷം പ്രതീക്ഷിക്കുന്നത്.
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്‌ഥ ആണെന്ന് സാമ്പത്തിക സർവേ പറയുന്നു. ജിഡിപി 6.5 ശതമാനമായി വളർച്ച കാണിക്കും. നിലവിൽ ഇത് ഏഴ് ശതമാനം ആയിരുന്നു. ജിഡിപിയിൽ കുറവ് വന്നാലും അതിവേഗം വളരുന്ന സാമ്പത്തിക ശക്‌തിയായി ഇന്ത്യ നിലനിൽക്കുമെന്നും റിപ്പോർട് ചൂണ്ടിക്കാട്ടുന്നു. നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ പാർലമെന്റിൽ വെച്ചു.
Most Read: ‘പിഴവ് സാന്ദർഭികമാണ്’; തെറ്റ് ചൂണ്ടിക്കാട്ടിയ വിമർശകർക്ക് നന്ദി- ചിന്ത ജെറോം