അഫ്‌ഗാനിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്‌ഥരെ ഇന്ത്യയിലെത്തിച്ചു

By News Desk, Malabar News
Indian Air Force plane returns from Afghanistan with diplomats
Ajwa Travels

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ഇന്ത്യൻ അംബാസഡർ അടക്കം 120 പേരുമായി വ്യോമസേനാ വിമാനം തിരിച്ചെത്തി. വിമാനം ഗുജറാത്തിൽ എത്തിയതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി അടച്ചു. രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയം അതിവേഗ വിസാ സംവിധാനം ഏർപ്പെടുത്തി.

അഫ്‌ഗാനിസ്‌ഥാനിലെ സാഹചര്യം സങ്കീർണമായതോടെയാണ് ഇന്ത്യൻ അംബാസഡർ രുദേന്ദ്ര ടണ്ടനും എംബസി ഉദ്യോഗസ്‌ഥരും അടക്കമുള്ളവരെ അടിയന്തരമായി തിരിച്ചെത്തിച്ചത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇ- എമർജൻസി എക്‌സ്‌ വിസ എന്ന പേരിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ വിസ സംവിധാനം ഒരുക്കിയിരിക്കുന്നത്. ലഭിക്കുന്ന അപേക്ഷകൾ ഡെൽഹിയിലാകും പരിശോധിക്കുക.

തിരിച്ചെത്തുന്നവരുടെ ഏകോപനത്തിന് വിദേശകാര്യാ മന്ത്രാലയം പ്രത്യേക അഫ്‌ഗാൻ സെൽ രൂപീകരിച്ചിട്ടുണ്ട്. ആളുകൾക്ക് ബന്ധപ്പെടാൻ പ്രത്യേക ഫോൺ നമ്പറും ഇ- മെയിൽ ഐഡിയും പ്രസിദ്ധീകരിച്ചു. അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതി സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ദോവൽ യുഎസ് എൻഎസ്‌എ ജേക്ക് സുലിവനുമായി ചർച്ച നടത്തി. കൂടാതെ, വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ യുഎസ്‌ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കനുമായും ചർച്ച നടത്തിയിരുന്നു.

Also Read: സിദ്ദീഖിന് എതിരെ വീണ്ടും അന്വേഷണം; ആവശ്യം തള്ളി കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE