തിരുവനന്തപുരം: സംസ്‌ഥാനത്തെ ശിശുമരണ നിരക്ക് 12 ആയിരുന്നത് ഏഴ് ശതമാനമായി ആയി കുറഞ്ഞതായി ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. കോവിഡ് കാലത്ത് മഹാ ഭൂരിപക്ഷം ജനങ്ങളും പൊതു ആരോഗ്യ സംവിധാനങ്ങളാണ് ഉപയോഗിച്ചതെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ ആരോഗ്യ സര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ. പല്‍പ്പുവിന്റെ പേര് നല്‍കും. കാരുണ്യ ഹോം പദ്ധതി പ്രകാരം മരുന്നുകള്‍ വീട്ടിലെത്തിക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിനെ കാമ്പസ് മെഡിക്കല്‍ കോളേജാക്കി മാറ്റുമെന്നും ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
Read also: ലൈഫ് മിഷൻ; 40,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട്; 2080 കോടിയുടെ പദ്ധതി