ന്യൂ ഡെൽഹി: റാബി വിളകളുടെ താങ്ങുവില ഉയർത്തിയ കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനു പിന്നാലെ വിമർശനവുമായി രാഹുൽ ഗാന്ധി എംപി. ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി വിമർശിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനു ശേഷം കർഷകരോടുള്ള മോദിയുട സമീപനത്തിൽ വന്ന മാറ്റങ്ങൾ വിവരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
“മോദിയുടെ ഉദ്ദേശ്യം വ്യക്തമാണ്, പുതിയ കാർഷിക വിരുദ്ധ സംരഭം കർഷകരെ വേരോടെ പിഴുതെറിയുന്നതിനും കോർപറേറ്റ് ‘ചങ്ങാതിമാരുടെ’ മികച്ച വികസനം ഉറപ്പാക്കുന്നതിനുമാണ്,”– രാഹുൽ ട്വീറ്റ് ചെയ്‌തു.
2014- मोदी जी का चुनावी वादा किसानों को स्वामीनाथन कमिशन वाला MSP
2015- मोदी सरकार ने कोर्ट में कहा कि उनसे ये न हो पाएगा
2020- काले किसान क़ानून
मोदी जी की नीयत ‘साफ़’
कृषि-विरोधी नया प्रयास
किसानों को करके जड़ से साफ़
पूँजीपति ‘मित्रों’ का ख़ूब विकास।— Rahul Gandhi (@RahulGandhi) September 22, 2020
റാബി വിളകളുടെ താങ്ങുവില ഉയർത്തി കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം വന്ന് ഒരു ദിവസത്തിന് ശേഷമാണ് രാഹുൽ ഗാന്ധി വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. റാബി വിളകളായ ഗോതമ്പ്, പരിപ്പ്, പയറുവർഗ്ഗങ്ങൾ എന്നിവയുടെ താങ്ങുവിലയാണ് വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തത്.
Also Read: സഹകരണ ബാങ്കുകള്‍ ആര്‍ബിഐക്ക് കീഴിലാവും; ബില്‍ രാജ്യസഭ കടന്നു
ഗോതമ്പിന്റെ താങ്ങുവില 50 രൂപ വർദ്ധിപ്പിച്ച് 1975 രൂപയാക്കി. കടുക്, പയറു വർഗ്ഗങ്ങൾ എന്നിവക്ക് 225 രൂപയാണ് വർദ്ധിപ്പിച്ചത്. ഏറ്റവും കൂടുതൽ വില കൂട്ടിയത് പരിപ്പിനാണ്, 300 രൂപ. ഇതിന് പ്രധാനമന്ത്രി അംഗീകാരം നൽകിയതായി കേന്ദ്ര എക്കണോമിക് അഫയേഴ്‌സ് ക്യാബിനറ്റ് കമ്മിറ്റിയാണ് വാർത്താകുറിപ്പിലൂടെ അറിയിച്ചത്. വില വർദ്ധനവിന് സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശ ഉണ്ടായിരുന്നു എന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു.
തീരുമാനത്തിലൂടെ രാജ്യവ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് ഒരു പരിധി വരെ തടയിടാനാണ് കേന്ദ്രത്തിന്റെ ശ്രമം. എന്നാൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇതിനെതിരെ രംഗത്തു വന്നു. കർഷകരെ കളിയാക്കുന്നതാണ് കേന്ദ്ര തീരുമാനമെന്ന് അമരീന്ദർ സിംഗ് ആരോപിച്ചു.