ന്യൂഡെൽഹി: ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 കോവിഡ് വൈറസ് വകഭേദം മാരകമാണെന്നും ഇത് കൂടുതൽ വ്യാപന ശേഷി ഉള്ളതാണെന്നും ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ).
നിലവിൽ ലഭ്യമാക്കിയിരിക്കുന്ന വാക്സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോ എന്ന കാര്യത്തിലും ഉറപ്പില്ലെന്ന് ഡബ്ള്യുഎച്ച്ഒയുടെ പുതിയ റിപ്പോട്ടിൽ പറയുന്നു. വളരെ പെട്ടന്ന് വ്യാപിക്കുകയും പ്രതിരോധ ശേഷിയെ വേഗത്തിൽ തകർക്കുകയും ചെയ്യുന്നതാണ് ബി.1.617 കോവിഡ് വൈറസ് എന്ന പുതിയ വകഭേദം.
ഈ വകഭേദത്തെ 44 രാജ്യങ്ങളിലാണ് ഇതുവരെ കണ്ടെത്തിയത്. ഇന്ത്യയില്‍ 0.1 ശതമാനം കോവിഡ് പോസിറ്റീവ് സമ്പിളുകള്‍ മാത്രമാണ് ജീനോം സീക്വന്‍സിങ്ങിന് വിധേയമാക്കുന്നതെന്നും ഡബ്ള്യുഎച്ച്ഒ വ്യക്തമാക്കി.
ഏറ്റവും പുതുതായി കണ്ടെത്തിയ ഇന്ത്യന്‍ വകഭേദങ്ങൾ കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പ്രാഥമിക വിലയിരുത്തലിൽ, ഈ വകഭേദങ്ങള്‍ ഉയര്‍ന്ന വ്യാപനശേഷി ഉള്ളതാണെന്നും ഡബ്ള്യുഎച്ച്ഒ പറയുന്നു. എന്നാൽ, യുകെയിൽ കണ്ടെത്തിയ ബി.1.17 വകഭേദവും ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 വകഭേദവും വ്യാപനം കുറഞ്ഞുവരുന്നതായും ഇവർ വ്യക്തമാക്കി.
നിലവിൽ, സങ്കീർണവും ഗുരുതരമായും വ്യാപിക്കുന്ന പുതിയ വകഭേദങ്ങളെ എത്രമാത്രം വാക്സിനുകൾക്ക് ചെറുക്കാൻ സാധിക്കും എന്ന വിഷയത്തിൽ പഠനം നടന്നുവരികയാണ്. ഫൈസർ, മൊഡേണ എന്നീ വാക്സിനുകൾക്ക് പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ ശേഷിയില്ല എന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read: ‘നിങ്ങള്‍ക്കറിയാം വൃത്തികേടാണ് ചെയ്യുന്നതെന്ന്’; മോദിക്കെതിരെ പ്രകാശ് രാജ്