ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

By Staff Reporter, Malabar News
kerala image_malabar news
എംസി കമറുദ്ദീന്‍ എംഎല്‍എ
Ajwa Travels

കാസര്‍ഗോഡ്: എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷയില്‍ ഹോസ്ദുര്‍ഗ് കോടതി ഇന്ന് വിധി പറയും. അതേസമയം ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 11 കേസുകളില്‍ കൂടി എംസി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. അന്വേഷണ സംഘം ഇന്ന് കസ്‌റ്റഡി അപേക്ഷ നല്‍കും.

കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌ത 3 കേസുകളില്‍ കമറുദ്ദീന്‍ നല്‍കിയ ജാമ്യ ഹരജിയിലാണ് ഹോസ്ദുര്‍ഗ് ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയുക. ഇന്നലെ വാദം പൂര്‍ത്തിയാക്കിയെങ്കിലും വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകായിരുന്നു. വഞ്ചനാകുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളൊന്നും നിലനില്‍ക്കില്ലെന്നാ വാദമാണ് പ്രതിഭാഗം പ്രധാനമായും ഉയര്‍ത്തിയത്. എന്നാല്‍ തട്ടിപ്പ് നടന്നതിന് പ്രഥമദൃഷ്‌ടിയാല്‍ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘം രജിസ്‌റ്റര്‍ ചെയ്‌ത 77 കേസുകളില്‍ 11 കേസുകളില്‍ കൂടി എംസി കമറുദ്ദീന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇതോടെ കമറുദ്ദീനെ അറസ്‌റ്റ് ചെയ്യുന്ന കേസുകളുടെ എണ്ണം 14 ആയി മാറി.

വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച് എംസി കമറുദ്ദീന്‍ നല്‍കിയ ഹരജിയില്‍ തന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ വേണ്ടി രാഷ്‌ട്രീയ പ്രേരിതമായാണ് കേസ് എടുത്തതെന്നാണ് കമറുദ്ദീന്‍ പറയുന്നത്.

അതേസമയം പുതുതായി അറസ്‌റ്റ് രേഖപ്പെടുത്തിയ 11 കേസില്‍ എംസി കമറുദ്ദീനെ കസ്‌റ്റഡിയില്‍ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

Read Also: കൂടുതല്‍ സാമ്പത്തിക ഇടപാട് വെളിപ്പെടുത്തി ഇഡി; ബിനീഷിന്റെ ഡ്രൈവറെ ചോദ്യം ചെയ്യാന്‍ ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE