വാഷിങ്ടണ്‍: അമേരിക്കയുടെ 46ആം പ്രസിഡണ്ടായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ക്കായി ജോ ബൈഡന്‍ വാഷിങ്ടണിലെത്തി. അധികാരമേല്‍ക്കുന്ന ചടങ്ങിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ചിട്ട തെറ്റാതെ നടക്കുമെങ്കിലും എല്ലാം വെര്‍ച്വലാണ്. ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30നാണ് ചടങ്ങുകള്‍ ആരംഭിക്കുന്നന്ത്.
വാഷിങ്ടണിലെത്തിയ ജോ ബൈഡന്‍ ആദ്യം സന്ദര്‍ശിച്ചത് ലിങ്കണ്‍ മെമ്മോറിയലായിരുന്നു. ‘ചില സമയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ ഒരുമിച്ച് മുറിവുകള്‍ ഉണക്കുമെന്നും’ അദ്ദേഹം പറഞ്ഞു. ഒപ്പം കോവിഡ് ബാധിച്ച് മരിച്ച എല്ലാ യുഎസ് പൗരൻമാര്‍ക്കും ജോ ബൈഡന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
കോവിഡ് പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ സ്‌ഥാനാരോഹണ ചടങ്ങിനു ശേഷമുള്ള പ്രത്യേക വിരുന്നും പരേഡും ഒഴിവാക്കി. സ്‌ഥാനമൊഴിയുന്ന ഡോണള്‍ഡ് ട്രംപ് ഒഴിച്ച്, ജീവിച്ചിരിക്കുന്ന എല്ലാ മുന്‍ പ്രസിഡണ്ടുമാരും ചടങ്ങില്‍ പങ്കെടുക്കും. ആരോഗ്യ കാരണങ്ങളാല്‍ ജിമ്മി കാര്‍ട്ടര്‍ വിട്ടുനിന്നേക്കും.
സത്യപ്രതിജ്‌ഞക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് വാഷിങ്ടണില്‍ ഒരുക്കിയിട്ടുള്ളത്. വാഷിങ്ടണ്‍ ഡിസിയിലേക്ക് സാധാരണയായി ഉപയോഗിക്കുന്ന തന്റെ ആംട്രാക്ക് ട്രെയിനില്‍ എത്തിച്ചേരാന്നായിരുന്നു ബൈഡന്റെ പദ്ധതി. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അത് ഉപേക്ഷിച്ച് സ്വകാര്യ വിമാനത്തിലാണ് ജോ ബൈഡന്‍ എത്തിയത്.
National News: കര്‍ഷക സമരം; കേന്ദ്രസര്‍ക്കാരുമായി സംഘടനകളുടെ പത്താംവട്ട ചര്‍ച്ച ഇന്ന്