തൃശൂർ: മകളുടെ വിവാഹത്തിനായി കരുതിവച്ച പണം കൊണ്ട് മറ്റൊരു കുടുംബത്തിന് വീടൊരുക്കി കടുപ്പശ്ശേരി, ചിറ്റിലപ്പിള്ളി കോക്കാട്ട് ജോയ്. കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണം വന്നതോടെ വിവാഹം ആഘോഷപൂർവം നടത്താൻ പറ്റാതെ വന്നതിനെ തുടർന്നാണ് വിവാഹാഘോഷത്തിനായി മാറ്റിവച്ച പണം കൊണ്ട് മറ്റൊരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ ജോയ് തീരുമാനിച്ചത്.
കടുപ്പശ്ശേരി സ്വദേശി ദേവസിക്കുട്ടിയുടെ കുടുംബത്തിനാണ് വീട് നല്‍കിയത്. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനാണ് വീടിന്റെ തറക്കല്ലിടല്‍ നിർവഹിച്ചത്. വെഞ്ചിരിപ്പ് കര്‍മ്മം ഫാ.വില്‍സണ്‍ കോക്കാട്ട് നിർവഹിച്ചു. ജോയിയുടെ പിതാവ് പൗലോസ് കോക്കാട്ട് ആണ് വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറിയത്.
ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ബ്ളോക്ക് പഞ്ചായത്ത് അംഗം ടെസ്സി ജോയ്, വേളൂക്കര പഞ്ചായത്ത് അംഗം ഷീബ നാരായണന്‍, വേളൂക്കര മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെടി പീറ്റര്‍, പ്രൊഫ. കെഎം വര്‍ഗ്ഗീസ്, ഡേവിസ് ഇടപ്പിള്ളി, ദേവസ്സിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Also Read: കാലിത്തൊഴുത്തിലെ പഠനം വിജയം കണ്ടു; പാല്‍ക്കാരന്റെ മകള്‍ ഇനി ജഡ്‍ജി