ന്യൂയോർക്ക്: ആഗോള തലത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ മാസമാണ് ഈ വർഷം ജൂലൈയെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്‌ഫിറിക് അഡ്‌മിനിനിസ്ട്രേഷൻ (എൻഒഎഎ) റിപ്പോർട്. ലോകത്തിലെ കാലാവസ്‌ഥാ പ്രതിസന്ധിക്ക് അടിവരയിടുന്ന നിഗമനങ്ങളാണ് പുതിയ റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നത്.
‘ജൂലൈ സാധാരണയായി ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമാണ്, എന്നാൽ ഇക്കുറി ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ മാസമാണ് കഴിഞ്ഞത്’, എൻഒഎഎ അഡ്‌മിനിസ്ട്രേറ്റർ എറിക് സ്‌പിൻറാഡ് അറിയിച്ചു.
ഈ പുതിയ റിപ്പോർട് കാലാവസ്‌ഥാ വ്യതിയാനം ആഗോള തലത്തിൽ സൃഷ്‌ടിക്കുന്ന പ്രതിസന്ധിയുടെ ആഴമാണ് കാണിക്കുന്നതെന്ന് എറിക് സ്‌പിൻറാഡ് ദേശീയ പരിസ്‌ഥിതി വിവര കേന്ദ്രം പുറത്തുവിട്ട കണക്കുകൾ കൂടി ഉദ്ധരിച്ച് വ്യക്‌തമാക്കുന്നു.
142 വർഷങ്ങൾക്ക് മുൻപ് കണക്കുകൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ മാസമാണ് ജൂലൈയെന്ന് എൻഒഎഎ പറയുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ കഴിഞ്ഞ നൂറ്റാണ്ടിലെ ശരാശരി താപനിലയായ 60.4 ഡിഗ്രി ഫാരൻഹീറ്റിനേക്കാൾ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട് ചൂണ്ടികാണിക്കുന്നു. 1.67 ഡിഗ്രി ഫാരൻഹീറ്റിന്റെ (0.93 ഡിഗ്രി സെന്റിഗ്രേഡ്) വർധനവാണ് രേഖപ്പെടുത്തിയത്.
Read Also: ‘ഹരിത’ നേതാക്കൾ പരാതി നൽകിയത് അച്ചടക്ക ലംഘനം; മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി