തിരുവനന്തപുരം: സമരാഗ്‌നി സമാപന വേദിയിൽ പ്രവർത്തകരോട് രോക്ഷാകുലനായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സമാപന വേദിയിൽ പ്രസംഗിക്കവേ പ്രവർത്തകർ നേരത്തെ പിരിഞ്ഞു പോയതിലാണ് കെ സുധാകരൻ അതൃപ്‌തി പ്രകടിപ്പിച്ചത്. തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ മറുപടി നൽകി.
മുഴുവൻ സമയം പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിന് വന്നെന്നായിരുന്നു സുധാകരന്റെ ചോദ്യം. ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്നും രണ്ടുപേർ സംസാരിച്ച് കഴിയുമ്പോഴേക്കും ആളുകൾ പോകുന്നുവെന്നും സുധാകരൻ കുറ്റപ്പെടുത്തി.
എന്നാൽ, സുധാകരന്റെ വിമർശനത്തിന് പിന്നാലെ പ്രവർത്തകരെ അനുകൂലിച്ച് വിഡി സതീശൻ സംസാരിച്ചു. മൂന്ന് മണിക്ക് കൊടുംചൂടിൽ വന്നു നിൽക്കുന്നവരാണ്. അഞ്ചുമണിക്കൂർ തുടർച്ചയായി ഇരുന്നു. 12 പേർ പ്രസംഗിച്ചു. അതിനാൽ പ്രവർത്തകർ പിരിഞ്ഞു പോയതിൽ പ്രസിഡണ്ട് വിഷമിക്കേണ്ട എന്നായിരുന്നു സതീശന്റെ മറുപടി.
Most Read| സർക്കാറിന് കനത്ത തിരിച്ചടി; മൂന്ന് ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല