കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാര്‍ ഷിയാപള്ളിയിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി ഉയർന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കാണ്ഡഹാറിലെ ബീബി ഫാത്തിമാ ഷിയാ മസ്‌ജിദിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്‌ച പ്രാർഥനക്കിടെ ആയിരുന്നു സ്‌ഫോടനം നടന്നത്.
കാണ്ഡഹാറിലെ ഏറ്റവും വലിയ ഷിയാ മസ്‌ജിദാണിത്. സ്‌ഫോടനം നടക്കുമ്പോൾ അഞ്ഞൂറോളം പേർ മസ്‌ജിദിലുണ്ടായിരുന്നു. 12 പേർ സംഭവ സ്‌ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രികൾ പരിക്കേറ്റവരാൽ നിറഞ്ഞെന്നും, മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വടക്കൻ അഫ്‌ഗാനിലെ കുന്ദൂസ് പ്രവിശ്യയിലെ ഷിയാ പള്ളിയിൽ സ്‌ഫോടനം നടന്ന് ഒരാഴ്‌ചക്ക് ശേഷമാണ് വീണ്ടും സ്‌ഫോടനം നടന്നിരിക്കുന്നത്. അവിടുത്തെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.
Read Also: തിരുവനന്തപുരം കോർപറേഷനിലെ നികുതി വെട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ