കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു

സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗനും മക്കളും അടക്കം ആറുപേരാണ് പ്രതിപട്ടികയിൽ ഉള്ളത്.

By Trainee Reporter, Malabar News
N Bhasurangan
എൻ ഭാസുരാംഗൻ
Ajwa Travels

കൊച്ചി: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗനും മക്കളും അടക്കം ആറുപേരാണ് പ്രതിപട്ടികയിൽ ഉള്ളത്. മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്.

കണ്ടല ബാങ്കിൽ നിന്ന് കോടികൾ എവിടേക്ക് പോയെന്ന അന്വേഷണത്തിലാണ് മുൻ പ്രസിഡണ്ട് എൻ ഭാസുരാംഗനും കുടുംബവും കരുവന്നൂർ മാതൃകയിൽ നടത്തിയ വഴിവിട്ട ഇടപെടലിന്റെ വിവരം ഇഡിക്ക് ലഭിച്ചത്. കണ്ടല ബാങ്കിൽ പ്രസിഡണ്ടായിരുന്ന ഘട്ടത്തിൽ ഭാസുരാംഗൻ സ്വന്തം നിലയിലും കുടുംബാംഗങ്ങളുടെ പേരിലും 2.36 കോടി രൂപ വായ്‌പയെടുത്തുവെന്ന്‌ ബാങ്ക് ഭാരവാഹികൾ അറിയിച്ചെന്ന് ഇഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ബാങ്കിൽ നിന്ന് ലോൺ തട്ടാൻ ഭാസുരാംഗന് ബിനാമി അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ശ്രീജിത്, അജിത്, എന്നീ പേരിലുള്ള ബിനാമി അക്കൗണ്ടുകളിലൂടെയാണ് പണം തട്ടിയത്. സഹകരണ രജിസ്‌ട്രാറുടെ അന്വേഷണത്തിൽ 57 കോടി രൂപയുടെ നഷ്‌ടം ബാങ്കിന് സംഭവിച്ചെന്നാണ് കണ്ടെത്തൽ. ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഐ ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Most Read| ബിൽക്കീസ് ബാനോ കൂട്ടബലാൽസംഗ കേസ്; പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE