ബെംഗളൂരു: കോവിഡ് സാഹചര്യം കണക്കിലെടുത്ത് കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്‌ച കൂടി നീട്ടി. ജൂണ്‍ ഏഴുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. നിലവില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 24ന് അവസാനിക്കാനിരിക്കെ ആണ് വീണ്ടും നീട്ടിയത്.
ഇന്ന് 32,218 പുതിയ കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ സ്‌ഥിരീകരിച്ചത്. ഇതില്‍ 9,591 കേസുകള്‍ ബെംഗളൂരു നഗരത്തില്‍ നിന്ന് മാത്രമാണ് റിപ്പോര്‍ട് ചെയ്‌തത്. 353 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്‌തമാക്കുന്നു.
ഈ പശ്‌ചാത്തലത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ക്യാബിനറ്റ് അംഗങ്ങളും ഉദ്യോഗസ്‌ഥരും ചേര്‍ന്ന യോഗത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്. അടുത്ത രണ്ടാഴ്‌ചയിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. രാവിലെ പത്തുമണിക്ക് ശേഷവും ആളുകള്‍ കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
National News: വാക്‌സിൻ ക്ഷാമം; രാജ്യത്തിന് പുറത്ത് കൊവാക്‌സിൻ നിർമിക്കാനുള്ള നീക്കവുമായി കേന്ദ്രം