തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിലായി. അഞ്ചാം പ്രതി ബിജോയ് ആണ് അറസ്‌റ്റിലായത്.
ഗുരുവായൂരിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന ഹരജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്‌ഥാന സർക്കാർ സമയം തേടി.
ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യമല്ലേയെന്ന് സംസ്‌ഥാന സർക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിൽ തടസമില്ലെന്നും സിബിഐ അന്വേഷണം സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം വേണമെന്നും സംസ്‌ഥാന സർക്കാർ അറിയിച്ചു. കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ എതിർ സത്യവാങ്മൂലം സമർപ്പിക്കാമെന്നും സർക്കാർ അറിയിച്ചു.
അതേസമയം ഹരജി ഹൈക്കോടതി അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി. സിബിഐക്കും ഇഡിക്കും നോട്ടീസ് അയക്കാനും കോടതി നിർദ്ദേശം നൽകി. നിലവിൽ ഇഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്.
Most Read: ആർഎസ്എസിന്റെ അൽപത്തരം; വാരിയംകുന്നന്റെ പേര് നീക്കുന്നതിൽ ഐസക്