തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകൾ വേണമെന്ന ബിഡിജെഎസ് ആവശ്യം ബിജെപി തള്ളി. ബിഡിജെഎസിന് ഇത്തവണ 20 സീറ്റുകളിൽ താഴെ മാത്രമേ നൽകൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയാണ് ബിഡിജെഎസിന് വിനയായത്.
പ്രധാനപ്പെട്ട സീറ്റുകൾ ഏറ്റെടുക്കാനാണ് ബിജെപി തീരുമാനം. കോവളം, വർക്കല,, വാമനപുരം, കരുനാഗപ്പള്ളി, നാട്ടിക, കൊടുങ്ങല്ലൂർ, കുട്ടനാട്, തിരുവല്ല, തൊടുപുഴ സീറ്റുകളാവും ബിജെപി തിരിച്ചെടുക്കുക. ബിഡിജെഎസിന് ഇരുപതിൽ താഴെ സീറ്റുകൾ മാത്രമാകും നൽകുക. 37 സീറ്റുകൾ നൽകിയില്ലെങ്കിൽ 30 സീറ്റുകൾ എങ്കിലും വേണമെന്ന ആവശ്യമാണ് ബിഡിജെഎസ് ഉന്നയിച്ചത്. എന്നാൽ ഈ ആവശ്യവും ബിജെപി തള്ളിക്കളയുകയായിരുന്നു.
കഴിഞ്ഞ തവണ മൽസരിച്ച സീറ്റുകൾക്ക് പകരം മറ്റു സീറ്റുകൾ നൽകണമെന്ന ആവശ്യവും ബിഡിജെഎസ് ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആവശ്യവും ബിജെപി നേതൃത്വം അംഗീകരിച്ചില്ല. ബിഡിജെഎസിന്റെ കൈയിൽ നിന്നും ഏറ്റെടുക്കുന്ന സീറ്റുകളെ കുറിച്ച് ബിജെപി നേതൃത്വം വൈകാതെ തീരുമാനമെടുക്കും.
Read also: വാട്‌സാപ് സ്വകാര്യതാ നയമാറ്റം; പരിശോധിക്കാൻ പാർലമെന്ററി സമിതി